കേരളത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചു മുഖ്യമന്ത്രി; കൂടുതൽ കേസുകൾ സ്ഥിതീകരിച്ചു

കേരളത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചു മുഖ്യമന്ത്രി; കൂടുതൽ കേസുകൾ സ്ഥിതീകരിച്ചു

കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു മുഖ്യമന്ത്രി. കേരളം പൂർണമായി അടച്ചിടാൻ തീരുമാനിച്ചു.മാർച്ച്‌ 31വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിചിരിക്കുന്നത്.

പൊതുഗതാഗതം ഉണ്ടാകില്ല. ലോക്ക് ഡൗൺ കാലാവധി തീരുമ്പോൾ അപ്പോഴത്തെ സ്ഥിതി അനുസരിച്ചു ബാക്കി ആലോചിച്ചു തീരുമാനിക്കും. ആസാധാരണ സാഹചര്യത്തിലേക്കാണ് കേരളം നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തു ഇന്ന് 28 പേർക്കുകൂടി കൊറോണ സ്ഥിതീകരിച്ചു. വൈറസ് ബാധ സ്ഥിതീകരിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. കൂടുതൽ ആളുകളിലേക്ക് ഈ വൈറസ് ബാധിക്കാതിരിക്കാനാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.

ഇന്നത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം, പ്രസക്ത കാര്യങ്ങൾ.

▪️കേരളത്തില്‍ മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍

▪️അവശ്യസാധന ലഭ്യത ഉറപ്പാക്കും

▪️പൊതുഗതാഗതം ഉണ്ടാകില്ല

▪️പെട്രോൾ പമ്പ്, ആശുപത്രികൾ എന്നിവ പ്രവർത്തിക്കും.

▪️ആരാധനാലയങ്ങളിൽ ജനങ്ങൾക്ക് പ്രവേശനമില്ല

▪️റസ്റ്റോറൻ്റുകൾ തുറക്കില്ല. ഹോം ഡെലിവറി മാത്രം

▪️സംസ്ഥാന അതിർത്തികൾ അടയ്ക്കും

▪️ജില്ലകളിൽ പ്രത്യേക കോവിഡ് ആശുപത്രികൾ

▪️ഇതര സംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക താമസ സ്ഥലം.

▪️തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പാക്കും

▪️നിരീക്ഷണത്തിൽ കഴിയുന്ന ആവശ്യമുള്ളവർക്ക് ഭക്ഷണം ഉറപ്പാക്കും

▪️അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ മാത്രം, കാസർകോഡ് കടകൾ 11 മുതൽ 5 വരെ. മെഡിക്കൽ ഷോപ്പുകൾക്ക് ഇളവ്.

▪️അന്യസംസ്ഥാനത്തു നിന്ന് വരുന്നവർക്ക് നിർബന്ധിത നിരീക്ഷണം.

▪️നിരീക്ഷണത്തിൽ കഴിയുന്നവരുടെ മൊബൈൽ ടവർ പരിശോധിക്കും.

▪️കൂടുതൽ ഐസോലേഷൻ കേന്ദ്രങ്ങൾ
ആവശ്യസര്‍വ്വീസ് ഒഴികെ സര്‍ക്കാര്‍ ജീവനക്കാര്‍ ആരും ഹാജരാകേണ്ടതില്ല