പ്രഭാസിന്റെ സിനിമയ്ക്ക് നക്സൽ ഭീഷണി

പ്രഭാസിന്റെ സിനിമയ്ക്ക് നക്സൽ ഭീഷണി

പ്രഭാസിന്റെ സിനിമയ്ക്ക് നക്സൽ ഭീഷണി. 2019ൽ പുറത്തിറങ്ങിയ സാഹോ എന്ന ചിത്രത്തിന് ശേഷം നടൻ പ്രഭാസ് അഭിനയിക്കുന്ന ഏറ്റവും പുതിയ ആക്ഷൻ ചിത്രമാണ് “സലാർ”.

കഴിഞ്ഞയാഴ്ച ഷൂട്ടിംഗ് ആരംഭിച്ച ചിത്രം ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്
ഷൂട്ടിംഗ് സെറ്റിനു നേരെയുള്ള നക്സൽ ഭീഷണി മൂലമാണ്.

കെ. ജി. എഫ് എന്ന ഒറ്റ സിനിമക്കൊണ്ട് ഇന്ത്യയിലെ ബോക്സ്ഓഫീസിനെ ഒന്നാകെ ഇളക്കിമറിച്ച പ്രശാന്ത് നീൽ തന്നെയാണ് സലാറിന്റെയും സംവിധാനം നിർവഹിക്കുന്നത്.

ഷൂട്ടിംഗിന്റെ ആദ്യഘട്ടത്തിൽ കോലാർ ഗോൾഡ് ഫീൽഡ് ഖനികളിൽ സെറ്റിടാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത് എന്നാൽ കുറച്ചുകൂടി മെച്ചപെട്ട വിശ്വൽ ട്രീറ്റ്മെന്റ് പ്രേക്ഷകർക്ക് സമ്മാനിക്കാൻ വേണ്ടിയാണ് ഗോദാവരി കൽക്കരി ഖനിയിലേക്ക് ലൊക്കേഷൻ മാറ്റിയത്.

ലഭിക്കുന്ന റിപോർട്ടുകൾ പ്രകാരം നിരവധി അസന്മാർഗിക പ്രവർത്തനങ്ങളും, നക്സൽ ഭീഷണിയും നിലനിൽക്കുന്ന സ്ഥലത്തിന്നു പല തരത്തിലുള്ള ഭീഷണികളുണ്ട്. പ്രഭാസിന്റെ നായികയായി ശ്രുതി ഹാസനും കൂടിയെത്തുന്നതിനാൽ നിലവിൽ നാൽപതോളം പോലീസുകാരുടെ സുരക്ഷ വലയത്തിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്.